Posts

Showing posts from April, 2020

വിട

Image
അങ്ങേതോ പുലരിയിൽ പോലിഞ്ഞ കേവലമൊരു സ്വപ്നമായിരുന്നു നീ എന്നെന്നെ പറഞ്ഞു  പഠിപ്പിക്കുകയാണിന്ന് ഞാൻ. ഒരിക്കലൊരു വേർപാടുണ്ടാവും  എന്നറിഞ്ഞിരുന്നു എങ്കിലും യാഥാർഥ്യം ഇത്ര മധുരമാം നോവാണെന്ന് അറിഞ്ഞിരുന്നില്ല. ഓർമ്മകളോളം മൂർച്ചയേറിയ മറ്റൊന്നുണ്ടോ ഇന്നീ ഹൃദയത്തിനൊരു പിടി നോവേകുവാൻ. ഒന്നുമറിയാതെ തെന്നിപ്പാറുമൊരു കൊച്ചു ശലഭമാണ്  നീ മഴ നിനക്ക്  ആനന്ദമായിരുന്നെങ്കിലും ഒരിക്കലീ മഴയെ നീ ശപിക്കും. പാറിപ്പറക്കുവാൻ തെളിഞ്ഞൊരാ ആകാശം വന്നിരുന്നുവെങ്കിലെന്നു  നീ കൊതിക്കും. നീയെന്നെ വെറുക്കുവാൻ കാത്തുനിൽക്കില്ലോരീ മഴയൊരിക്കലും സ്വതന്ത്രമാം നിൻ  ആകാശത്തിനു വഴിമാറുകയാണിന്നു  ഞാൻ. എൻ വേർപാടിൻ നോവകറ്റാൻ നിനക്കിനിയും ഒരു വസന്തം  വരും. അന്ന് നീ പാറിപ്പറക്കുന്നൊരാ വസന്തത്തിൻ ഉദ്യാനത്തിൽ നിന്നൊരു കൊച്ചു പനിനീർ പുഷ്പമെൻ ഓർമ്മയ്ക്കായി കാത്തു വയ്ചീടുക നീ. ആ പുഷ്പം വാടുമെന്നോണം എൻ ഓർമ്മകൾ നിന്നിൽ മരിച്ചിടട്ടെ. നീയെനിക്ക് തന്നൊരാ ചുംബനങ്ങൾ എൻ അന്ത്യചുംബനമായ് കരുതിടട്ടെ. എങ്കിലുമെൻ പ്രിയേ നിന്റെ  ഒരു വാക്കിനെൻ മനമിന്നും കൊതിച്ചിടുന്നു. നിന്റെ അനന്തമാം ഓർമ്മകൾ ഇന്നും എന്നിൽ പൂക്കുന്ന നിശ

ഒരു മഴയോർമ്മ

Image
"മലയാളം.. ഇംഗ്ലീഷ്.. ഹിന്ദി.. നോവലുകൾ... ചെറുകഥകൾ.. കവിതകൾ...". ദിവസം മുഴുവൻ വായിട്ട് അലച്ചിട്ടും ആകെ വിറ്റുപോയത് നാലോ അഞ്ചോ പുസ്തകങ്ങൾ ആണ്. അതെങ്ങനെയാ ഇപ്പൊ പുസ്തകങ്ങൾ മുഴുവൻ വിരൽത്തുമ്പിൽ കിട്ടില്ലേ ആ കുന്ത്രാണ്ടത്തിൽ.. എന്നെപ്പോലെ ഉള്ളവരുടെ കഞ്ഞികുടി മുട്ടിക്കാനായിട്ട്. പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇൗ അലറി വിളിച്ചു പുസ്തകം വിറ്റ് നടക്കുന്ന പരിപാടി അങ്ങ് അവസാനിപ്പിച്ചാലോ എന്ന്. പക്ഷേ വായു ഭക്ഷിച്ച് ജീവിക്കാൻ കഴിയില്ലല്ലോ.. അതുകൊണ്ട് ഇതൊക്കെ തന്നെ ശരണം. വൈകുന്നേരം ആയി.. ഇന്നിനി വയ്യ.. മടുത്തു.. ഞാൻ വീട്ടിലേക്ക് നടക്കാൻ തീരുമാനിച്ചു.  സമയം 5:30 ആയിട്ടെ ഉള്ളൂ. ആകെമൊത്തം ഒരു ഇരുട്ടാണ്. ഒരു മഴക്കുള്ള കോള് കാണുന്നുണ്ട്. വീട് പിടിക്കാൻ കഴിയുന്ന കാര്യം സംശയമാണ്. എന്തായാലും ഞാൻ തിടുക്കത്തിൽ നടന്നു. ഇരുണ്ടു നിന്ന മേഘങ്ങൾ പക്ഷേ അധികനേരം കാത്തില്ല. സാമാന്യം ശക്തിയിൽ ഒരു മഴ അങ്ങ് തുടങ്ങി. എന്റെ സഞ്ചിയും തലയിൽ വെച്ചു ഞാൻ ഓടി. ആദ്യം കണ്ട ഒരു വെയ്റ്റിംഗ് ഷെൽട്ടറിൽ തന്നെ അഭയം പ്രാപിച്ചു. ആകെപ്പാടെ നനഞ്ഞിരുന്നു. പോക്കറ്റിലെ ടവ്വൽ കൊണ്ട് ഞാൻ തലയും മുഖവും തുടച്ചു. മഴ ഒന്ന് കുറയുന്നതുവരെ അവിടെ

ഏകാന്തത

Image
നല്ല തണുപ്പ്. ഉറക്കം ഉണർന്നെങ്കിലും പുതപ്പിനടിയിൽ നിന്ന് തല പൊക്കാൻ തോന്നുന്നില്ല. മെല്ലെ ഫോൺ എടുത്തു സമയം നോക്കി. 9:58.. ഇന്നലെ കിടന്നപ്പോൾ നല്ല മഴ ആയിരുന്നു. രാത്രി മുഴുവൻ പെയ്തിരിക്കണം. അതാണ് പത്തു മണി ആയിട്ടും ഇത്ര തണുപ്പ്. എന്തൊക്കെ ആയാലും എണീക്കാൻ തന്നെ തീരുമാനിച്ചു. മെല്ലെ ചെരിഞ്ഞ് എഴുന്നേറ്റു ബെഡിൽ ഇരുന്നു സ്ഥിരം പല്ലവി ആവർത്തിച്ചു.. അമ്മേ ചായ... "ഒരുത്തൻ എണീറ്റ് വരുന്ന സമയം.. ഉച്ചയൂണിന് സമയം ആയല്ലോടാ..." എന്ന അമ്മേടെ ശകാരം രാവിലെ തന്നെ കേൾക്കുന്നത് ഒരു മനസ്സുഗം ആയിരുന്നു. ഇന്നെന്ത് പറ്റി ആവോ ഒച്ചേം അനക്കോം ഒന്നും ഇല്ല. എന്നും എണീറ്റ് വരുമ്പോൾ അച്ചനുണ്ടാകും ടിവി യുടെ മുന്നിൽ. 10 മണി വാർത്ത.. ഒരു പത്രാസ്സുകാരൻ... എന്നിട്ട് ആക്കിയ ഒരു ഡയലോഗും... "ഒാ എണീറ്റോ..". എന്തോ ഭാഗ്യം ഇന്ന് അച്ഛനും ഇരുപ്പില്ല. നേരെ അടുക്കളയിൽ ചെന്ന് നോക്കി. ഇൗ അമ്മ ഇതെവിടെ പോയി. അടുക്കളയിൽ ഒരു അനക്കവും ഇല്ലല്ലോ.. അടുപ്പിൽ തീ പോലും ഇല്ല. ആകെപ്പാടെ ഒരാശ്ചര്യം. നേരെ കതകു തുറന്നു മുറ്റത്തോട്ടു ചെന്നു. അച്ഛന്റെ ബൈക് ഉണ്ടല്ലോ കിടപ്പ്. പിന്നെ ഇതെവിടെ പോയി അച്ഛനും അമ്മേം. പെങ്ങള് കുരുപ്പിനെയും

അതിജീവനത്തിന്റെ കാലം

Image
Corona കാലം.. ഒരു 10-15 കൊല്ലം കഴിഞ്ഞ് മക്കളോട്, വീട്ടിലിരുന്ന് ലോകത്തെ രക്ഷിച്ച വീരഗാഥ പറയുമ്പോൾ, അങ്ങനെ ആവും നാം ഈ കാലഘട്ടത്തെ അന്ന് വിശേഷിപ്പിക്കുക.. കേവലം ഒരു വയറസിന്റെ മുൻപിൽ ലോകം അടിയറവ് പറഞ്ഞപ്പോൾ മരണം വിഴുങ്ങിയ സഹജീവികളോട് സഹതാപം ഉണ്ടെങ്കിലും ഓരോ മനുഷ്യന്റെയും ജീവിതത്തിൽ ഇതുപോലെ ഒരു quarantine.. ഒരു lockdown.. വേണ്ടത് തന്നെയായിരുന്നു എന്ന് തോന്നിപ്പോകുന്നു.. നാടോടിയപ്പോൾ നടുവേ ഓടിയിരുന്ന മനുഷ്യർ ഇപ്പൊൾ നടുവൊടിഞ്ഞ് വീട്ടിൽ ഇരിക്കുകയാണ്. Corona യെ പഴിച്ച് അസഹിഷ്ണുതയുടെ അന്ധ്തയിൽ lockdown ന്റെ ആദ്യത്തെ ഒരാഴ്ച കഴിഞ്ഞപ്പോൾ ആണ് സ്വന്തം കുടുംബം എന്ന ലോകത്തിലേക്ക് കൺതുറന്നത്. വീട്ടുപടിക്കൽ മുതൽ ജില്ലാ അതിർത്തി വരെ നീണ്ടിരുന്ന അച്ഛന്റെ route map  ഇപ്പോൾ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി. പക്ഷെ അമ്മയുടെ route map മാത്രം അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഒന്നും ചെയ്യാൻ ഇല്ലാതെ വെറുതേ ഇരിക്കേണ്ടി വരുന്നതിന്റെ അസഹിഷ്ണുത എല്ലാവരും അറിയിച്ചപ്പോൾ അമ്മ മാത്രം ഒന്നും പറഞ്ഞില്ല. ചോറ് അടുപ്പത്തിട്ട്‌ മുറ്റമടിക്കാൻ പോയി അത് കഴിഞ്ഞ് തുണി അലക്കാൻ പോകുന്ന ആ ഓട്ടപ്പാചിലിനിടയിൽ ടിവിയുടെ

അന്ന് പെയ്ത മഴയിൽ

Image
പതിവിനു വിപരീമായി ഒരു ഉന്മേഷത്തോടെ ആണ് അന്ന് ജോ എണീറ്റത്. സാധാരണ രാവിലെ എണീറ്റ് കോളേജിൽ പോകുക എന്നത് ജോയ്ക്ക് ഏറ്റവും മടിപിടിച്ച ഒരു കാര്യം ആണ്. രാവിലത്തെ അറുബോറൻ ക്ലാസുകൾ ഓർക്കുമ്പോൾ ആ പുതപ്പിനടിയിൽ നിന്ന് തല പൊക്കാൻ നല്ല ബുദ്ധിമുട്ടാണ്. പക്ഷേ ഇന്ന് അങ്ങനെ അല്ല. ഇന്ന് ഒരു പ്രത്യേക ദിവസമാണ്. കോളേജ് ജീവിതത്തിലെ ആദ്യത്തെ സ്പോർട്സ് ഡെ. ഒരു ഐറ്റ്റത്തിനും പങ്കെടുത്ത് കോളേജിൽ ഹീറോ ആകാനുള്ള ഉന്മേഷം ഒന്നും അല്ല, ചങ്ങാതിമാരുടെ കൂടെ ക്ലാസ്സിൽ കയറാതെ വെറുതെ നടക്കാൻ കിട്ടുന്ന ഒരു ദിവസം. ഉന്മേഷം കാണാതിരിക്കുമോ. രാവിലത്തെ സ്ഥിരം കലാപരിപാടികൾ ഒക്കെ കഴിഞ്ഞ് ജോ കോളേജിലേക്ക് നടന്നു. ഇനി ജോയെ കുറിച്ച് പറയാം. വലിയ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും ഒന്നും ഇല്ലാതെ +2 കഴിഞ്ഞ് എൻട്രൻസും എഴുതി കേരളത്തിലെ എണ്ണമറ്റ എൻജിനീയറിങ് കോളജുകളിൽ തരക്കെട് ഇല്ലാത്ത ഒന്നിൽ കയറി പറ്റിയവനാണ് ജോ. സാമാന്യം പഠിക്കുന്നത്കൊണ്ടാവാം വലിയ പ്രതീക്ഷകൾ ആയിരുന്നു ജോയുടെ വീട്ടുകാർക്ക്. പക്ഷേ ആ പ്രതീക്ഷകൾ ഒന്നും അത്രയ്ക്ക് വക വയ്ക്കാതെ ജീവിതം സമന്യം ആസ്വദിച്ച് കൂൾ ആയി നടന്ന ഒരു 19 കാരനാണ് ജോ. പക്ഷേ ഇന്ന് ജോയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവിൻ്റെ ദിവ

ഒരു ക്ലീഷേ ശോക കഥ

Image
ജോലി തിരക്കിനിടയിലും ഇടയ്ക്കിടെ phone നോക്കുന്നത് ഇപ്പോഴും ഒരു ശീലം തന്നെയാണ്. അന്ന് പക്ഷേ എന്നെ സിസ്റ്റതിൽ നിന്ന് കണ്ണെടുപ്പിച്ചത് ഒരു കോൾ ആയിരുന്നു. ഐഫോണിന്റെ വിഖ്യാതമായ ringtone കേട്ട് ഞാൻ എന്റെ ഫോൺ കയ്യിൽ എടുത്തു. Unknown number ആണ്. ഫോൺ മാറിയിട്ട് കുറച്ചേ ആയിട്ടുള്ളൂ. ചിലപ്പോ പഴയ പരിചയക്കാർ വല്ലതും ആകും. ആദ്യമൊന്ന് ചിന്തിച്ചു. പിന്നീടാണ് ആ നമ്പറിലൂടെ കണ്ണോടിച്ചത്. ആദ്യത്തെ നാലക്കം വായിച്ചപ്പോൾ തന്നെ പണ്ടെങ്ങോ മനപ്പാഠമാക്കിയ ആ നമ്പർ മനസിലേക്ക് വന്നു. ഒരു ഞെട്ടലടെയാണെങ്കിലും തണുത്തുറഞ്ഞ ഓർമകളുടെ ആ വഴിയിലൂടെ മനസ്സ് ഒരു ദ്രുതസഞ്ചാരം നടത്തി. പൊടുന്നനെ തന്നെ ഞാൻ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വന്നു. Call attend ചെയ്യണം. എന്തിനായിരിക്കും ഇപ്പൊൾ ഒരു call. മനസ്സിൽ ഒരായിരം ചോദ്യങ്ങളോടെ ഞാൻ ആ call attend cheythu. "ഹലോ..." ആ ശബ്ദം.... കൂടെയുണ്ടായിരുന്ന കാലത്തെന്നും കേൾക്കാൻ കൊതിച്ച ആ ശബ്ദം.. മറന്നിരുന്നില്ല ഞാൻ. മറക്കാൻ കഴിഞ്ഞിരുന്നില്ല. തിരിച്ച് ഒരു ഹലോ പറയണം. നെഞ്ചിലെ വീർപ്പുമുട്ടലിനെ മറികടന്ന് ഒടുക്കം ഞാൻ അത് പറഞ്ഞു. എന്റെ ശബ്ദം മാറിപ്പോയിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നില്ല. മ